ലാഭം കൊയ്ത വ്യാപാരികൾ; സംഭരണം വൈകുകയാണെങ്കിൽ ഉള്ളി വില വീണ്ടും ഉയർന്നേക്കും

ദില്ലി: രാജ്യത്ത് സർക്കാർ ഉള്ളി സംഭരണം ത്വരിതപ്പെടുത്തിയില്ലെങ്കിൽ  വില കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി വിദഗ്ധരും വ്യാപാരി സംഘടനകളും.  സർക്കാർ ഏജൻസികളുടെ മന്ദഗതിയിലുള്ള സംഭരണമാണ് വില ഉയരാനുള്ള ഒരു കാരണമെന്നാണ് ആരോപണം. മഹാരാഷ്ട്രയിലെ വരൾച്ച പോലുള്ള സാഹചര്യങ്ങൾ കാരണം ഉള്ളി ഉൽപ്പാദനം കുറഞ്ഞതും വില കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്.

നിലവിൽ, ദില്ലിയിലും  മറ്റ് മെട്രോ നഗരങ്ങളിലും റീട്ടെയിൽ വില 35-40 രൂപ വരെയാണ്, ഒരു മാസം മുമ്പ് ഇത് ഏകദേശം 20-25 രൂപയായിരുന്നു. സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ പുതിയ വിളകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഉള്ളി വില 50-60 രൂപയ്ക്ക് മേലെ ഉയരുമെന്ന് വിപണി വിദഗ്ധർ പറയുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ വര്ഷം സർക്കാർ ഏജൻസികളുടെ ഉള്ളി സംഭരണം വളരെ കുറവായിരുന്നു, ത് വ്യാപാരികൾക്കിടയിൽ കൂടുതൽ ലാഭം കൊയ്യാനുള്ള പ്രവണത ഉണ്ടാക്കി. സർക്കാർ സംഭരണം കുറഞ്ഞതോടെ വ്യാപരികൾ കൂടുതൽ സംഭരിക്കുകയും വില ഉയരുമ്പോൾ വിൽക്കുകയും ചെയ്തു. 

മാത്രമല്ല, സർക്കാർ നിശ്ചയിച്ച സംഭരണ ​​വില കിലോയ്ക്ക് ഏകദേശം 21 രൂപയായിരുന്നു, എന്നാൽ, മൊത്ത വിപണി വില 25-30 രൂപയാണ്. മികച്ച വിലയ്ക്ക് വിപണിയിൽ എത്തിക്കുന്നതിനേക്കാൾ കൂടുതൽ കാലം ഉള്ളി സംഭരിക്കാൻ ഇത് കർഷകരെ പ്രേരിപ്പിച്ചു.

സംഭരണ ​​കേന്ദ്രങ്ങളിലേക്ക് ഉള്ളി കൊണ്ടുവരാൻ കർഷകരെ പ്രേരിപ്പിക്കാൻ സർക്കാർ സംഭരണ ​​വില വർധിപ്പിക്കുന്നതാണ് നല്ലത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് ചില്ലറ വിൽപ്പന വില നിയന്ത്രിക്കുന്നതിനും സർക്കാരിൻ്റെ ബഫർ സ്റ്റോക്ക് ഉയർത്താനും സഹായിക്കുമെന്ന് മഹാരാഷ്ട്ര ആസ്ഥാനമായുള്ള കർഷക ഉൽപാദക കമ്പനികളുടെ കൺസോർഷ്യമായ മഹാ എഫ്‌പിസി ചെയർമാൻ യോഗേഷ് തോറാട്ട് പറഞ്ഞു.

രാജ്യത്തെഏറ്റവും കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്രയാണ്. അതിനാൽ  മഹാരാഷ്ട്രയിലെ വരൾച്ച പോലുള്ള സാഹചര്യങ്ങൾ ഉള്ളിവില കുത്തനെ ഉയർത്തും. ഈ വർഷം ഉള്ളിയുടെ ഉത്പാദനം 15-20% കുറഞ്ഞിട്ടുണ്ട്.  മധ്യപ്രദേശ്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നിവയാണ് ഉള്ളിയുടെ മറ്റ് പ്രധാന ഉത്പാദകർ. 

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp