കലയോടുള്ള അധികൃതരുടെ കടുത്ത അനാസ്ഥ : ബിനാലെ ശില്പം മറിഞ്ഞുവീണു.

വൈക്കം മുൻസിപ്പൽ പാർക്കിന് സമീപം കായലിൽ സ്ഥാപിച്ചിരുന്ന ബിനാലെ ശില്പം മറിഞ്ഞുവീണു.വൈക്കത്ത് എത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ കൗതുകം പകർന്നിരുന്ന ശില്പമാണ് അധികൃതരുടെ അനാസ്ഥ മൂലം തകർന്നു വീണത്. കൊച്ചി ബിനാലോയോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന പ്രശസ്ത ശില്പി ജിജിസ്കറിയ നിർമ്മിച്ച കൂറ്റൻ മണിയുടെ മാതൃകയിലുള്ള ശില്പമാണ് കേരള ലളിതകലാ അക്കാദമി ഏറ്റെടുത്ത് വൈക്കത്ത് സ്ഥാപിച്ചത്.ഇരുമ്പ് തൂണുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ മണി സ്റ്റൈൽലെസ് സ്റ്റീലിലാണ് നിർമ്മിച്ചിട്ടുള്ളത്. മണിയിലെ സുഷിരങ്ങളിലൂടെ മോട്ടോറിൻ്റെ പ്രവർത്തനത്തിലൂടെ ജലപ്രവാഹം ഉണ്ടാകുന്ന ശില്പം വളരെ ആകർഷകമായിരുന്നു.

മോട്ടോറുകൾ കേടുവന്നതും സുഷിരങ്ങൾ അഴുക്ക് കയറി അടഞ്ഞതിനെയും തുറന്നു സുരങ്ങളിലൂടെ വെള്ളം ഒഴുകുന്നത് മൂന്നുവർഷം മുമ്പ് നിന്നിരുന്നു.എങ്കിലും ശില്പം ആകർഷകമായ കാഴ്ചയായിരുന്നു. ഇരുമ്പ് തൂണുകൾ കാലപ്പഴക്കം കൊണ്ട് തുരുമ്പ് വന്ന് കേടായതാണ് ശില്പം കാറ്റിൽ മറിയുവാൻ കാരണമായത്. 2015 ൽ കേരള ലളിതകലാ അക്കാദമി സെക്രട്ടറിയായിരുന്ന എം.കെ. ഷിബുവിന്റെ ശ്രമഫലമായാണ് ഈ ശില്പം നഗരസഭയുടെ സഹകരണത്തോടെ കേരള ലളിതകലാ അക്കാദമി വൈക്കം മുനിസിപ്പൽ പാർക്കിനോട് അനുബന്ധിച്ച് കായലിൽ സ്ഥാപിച്ചത്. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തുവാൻ കേരള ലളിതകലാ അക്കാദമിയും സാംസ്കാരിക വകുപ്പും നഗരസഭയും തയ്യാറാകാത്തതാണ് ശില്പം മറിയുവാൻ കാരണമായത്. ശില്പത്തിന്റെ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള ലളിതകലാ അക്കാദമിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും എം. കെ.ഷിബു പലതവണ നിവേദനം സമർപ്പിക്കുകയും വാർത്താമാധ്യമങ്ങൾ ശില്പത്തിന്റെ അപകടാവസ്ഥ നിരവധിതവണ സർക്കാരിൻറെ ശ്രദ്ധയിൽ കൊണ്ട് വന്നതാണ്

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp