യുക്രെയ്‌നിന്റെ നാല് ഭാഗങ്ങൾ റഷ്യയുമായി ലയിപ്പിക്കാനൊരുങ്ങി പുടിൻ.

കഴിഞ്ഞ 7 മാസമായി റഷ്യയും യുക്രൈനും തമ്മിൽ യുദ്ധം തുടരുകയാണ്. ഇപ്പോഴിതാ റഷ്യയിൽ 3 ലക്ഷം റിസർവ് സൈനികരെ വിന്യസിക്കാൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരവിട്ടിരിക്കുകയാണ്. യുക്രെയ്‌നിന്റെ നാല് ഭാഗങ്ങൾ പിടിച്ചെടുക്കാൻ റഷ്യ ഒരുങ്ങുന്നതിനിടെയാണ് പുടിന്റെ പ്രഖ്യാപനം.

ഇതിനായി വെള്ളിയാഴ്ച മുതൽ ഈ മേഖലകളിൽ റഷ്യ ഹിതപരിശോധന ആരംഭിക്കാൻ പോവുകയാണ്. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സെപ്റ്റംബർ 23 മുതൽ 27 വരെ വോട്ട് രേഖപ്പെടുത്താം. റഷ്യയുടെ നടപടി നിയമ വിരുദ്ധമാണെന്ന് യുക്രൈൻ അറിയിച്ചു. 

രാജ്യത്ത് സൈന്യത്തെ ഭാഗികമായി വിന്യസിക്കാനാണ് പുടിൻ ഉത്തരവിട്ടിരിക്കുന്നത്. റഷ്യയെ തകർക്കാനും ദുർബലപ്പെടുത്താനും പാശ്ചാത്യ രാജ്യങ്ങൾ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യങ്ങൾ പരിധി കടന്നിരിക്കുന്നു. ഇത് മാത്രമല്ല, റഷ്യയുടെ പ്രാദേശിക അഖണ്ഡതയ്ക്ക് ഭീഷണിയുണ്ടെങ്കിൽ റഷ്യയുടെ കൈവശമുള്ള എല്ലാ വിഭവങ്ങളും ഉപയോഗിക്കുമെന്നും പുടിൻ പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഈ മുന്നറിയിപ്പ് നിസ്സാരമായി കാണേണ്ടതല്ലെന്നും പുടിൻ പറഞ്ഞു. 

യുക്രെയ്‌നിലെ ഡൊണെസ്‌ക്, ലുഹാൻസ്‌ക്, ഖൊറാസാൻ, സപ്രോഷ്ഷ്യ എന്നിവ കൂട്ടിച്ചേർക്കാനാണ് റഷ്യ ശ്രമിക്കുന്നത്. ഈ മേഖലകളിൽ ഹിതപരിശോധന നടത്താൻ പുടിൻ ഉത്തരവിട്ടിട്ടുണ്ട്. യുക്രെയ്‌നിലെ ലുഹാൻസ്‌ക് പീപ്പിൾസ് റിപ്പബ്ലിക് (എൽപിആർ) മോചിപ്പിക്കപ്പെട്ടതായി പുടിൻ പറഞ്ഞു. അതേസമയം, 300,000 റിസർവ് സൈനികരെ രാജ്യത്ത് വിന്യസിക്കുമെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രി പറഞ്ഞു. 

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp